ഇസ്ലാമിക ചരിത്രതാളുകളിൽ രേഖപ്പെടുത്തിവെച്ച ഒരു യുദ്ധമാണ് യമാമയുദ്ധം.
പതിനാലു നൂറ്റാണ്ടുകൾക്കപ്പുറത്തു
പരിശുദ്ധ റസൂൽ(സ)ക്ക്
ബദൽപ്രവാചക പ്രഖ്യാപനവുമായി ലോകത്തു അവതരിച്ച ഒരു കള്ളപ്രവാചകന്റെ ജീവിതത്തിന്റെ.
അവന്റെ അസ്ത്തമയത്തിന്റെ ചരിത്രമാണ് ഇവിടെ അവതരിപ്പിക്കുന്നത്.
സർവ്വ സ്തുതിയും അല്ലാഹുവിലർപ്പിച്ചുകൊണ്ട് ഈ ചരിത്രം ഇറാഖിലെ ദിജിലയുടെ തീരത്തുനിന്നും
തുടങ്ങാം.
ഈ ദിജിലയുടെ തീരത്തിലൂടെയാണ് പഴയകാലത്ത് ഇറാഖിലെ നഗരങ്ങളായ ബസറ, കൂഫാ, ഭഗദാദ് പോലെയുള്ള നാടുകളിലേക്ക് കച്ചവടചരക്കുമായി വ്യാപാരികൾ പോകുന്നത്.
ഈ ദിജിലാനദിയുടെ തീരത്ത് ഉമാറാ എന്ന് പേരുള്ള ഒരു ചെറിയ ഗ്രാമമുണ്ടടായിരുന്നു.
ആ നാട്ടിൽ അതിനാൻബിൻഹുക്ബാ എന്ന് പേരുള്ള
അഗ്‌നിയാണ് എന്റെ ശ്രഷ്ട്ടാവു എന്ന് വിശ്വസിക്കുന്ന മജൂസിയായ ഒരു മനുഷ്യൻ ജീവിച്ചിരുന്നു.
അയാൾക്ക് അതിസുനദ്‌ധരിയായ ഒരു പെൺകുട്ടി ഉണ്ടടായിരുന്നു.
പേര് മലീഹാ എന്നാണ്.
ആ പെണ്ണിന്റെ മാതാവ് മരിച്ചുപോയി.
അദ്‌നാന് ഈ ഒരൊറ്റ മകളെയുള്ളൂ.
കല്യണ പ്രായമായ തന്റെ മകളെ കെട്ടിച്ചുവിടാൻ അദ്‌നാൻ പല വാതിലുകളും മുട്ടിനോക്കി.
പക്ഷെ സാമ്പത്തികം വില്ലനായപ്പോൾ ഹുക്ബയുടെ മകൾക്ക് കല്യാണം നടന്നില്ല.
ഒരുദിവസം മലീഹാ ദിജിലാനദിയുടെ തീരത്ത് ഒരു പാറകല്ലിൽ വന്നിരുന്നിട്ടു മറ്റുചില ചെറിയ കല്ലുകൾ പെറുക്കി വെള്ളത്തിലേക്ക് എറിഞ്ഞുകൊണ്ടു വളരെ വിഷമത്തോടെ ചിന്തദ്ധിചച്ചു കൊണ്ടിരിക്കെ
ഇറാഖിലെ പുരാതന സ്ഥലമായ അഹുവാസിലേക്ക്
ഒരു കച്ചവടസംഗം ദിജിലയുടെ തീരത്തിലൂടെ കടന്നുവന്നു.
ആ കച്ചവടസംഗത്തിന്റെ നേതാവ് പാറപ്പുറത്ത് ചിന്തദ്ധാനിമഗ്നയായിരിക്കുന്ന മലീഹയെ കണ്ടു.
അയാൾ മെല്ലെ ഒട്ടകപ്പുറത്തുനിന്നും താഴേക്കിറങ്ങി. എന്നിട്ടു തന്റെ കൂടെയുള്ളവരോട് പറഞ്ഞു നിങ്ങൾ അഹുവാസിലേക്ക് പൊയ്‌ക്കൊള്ളു.
കച്ചവടം കഴിഞ്ഞു ലാഭമുണ്ടായാൽ അത് തിരിച്ചു യമാമയിലെത്തിയിട്ടു എന്റെ പിതാവിനെ ഏൽപ്പിച്ചാൽ മതി.
അപ്പോൾ അവർ ചോദിച്ചു നിങ്ങൾ വരുന്നില്ലേ?
ആ ചെറുപ്പക്കാരൻ പറഞ്ഞു ഞാൻ ചിലപ്പോൾ വരും ചിലപ്പോൾ വരില്ല.
എന്നെ നിങ്ങൾ പ്രതീക്ഷിക്കണ്ട.
കച്ചവടം നിങ്ങൾ നടത്തിക്കൊളൂ എന്ന്.
അവർ നേതാവിന്റെ വാക്കു കേട്ട് അതിവേഗം മുന്നോട്ടുപോയി.
അവർ പോയത്തിനുശേഷം പാറകെട്ടിലിരിക്കുന്ന മലീഹയുടെ അടുത്തേക്ക് ആ ചെറുപ്പക്കാരൻ നടന്നവന്നു്.
അയാൾ മലീഹയുടെ മുഖത്തേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി!!!!!😳
അവളുടെ ഭംഗികണ്ട് അവൻ അത്ഭുതപ്പെട്ടു!😳😳😳
ആ ചെറുപ്പക്കാരൻ തന്നെ നോക്കിക്കൊണ്ടിരിക്കുന്നത് മലീഹ കണ്ടു.
അവൾ പറഞ്ഞു ച്ചീ… നീ എന്താടാ എന്നെത്തന്നെ നോക്കുന്നെ.
നീയൊരു അന്യ പുരുഷനല്ലേ.
അവൻ പറഞ്ഞു അതുകൊണ്ടാ നോക്കുന്നെ.
ഇവനോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് കണ്ടപ്പോൾ അവൾ വേഗം വീട്ടിലേക്കോടി.
അവൻ അവളുടെ പിന്നാലെ കൂടി….
തുടരും…..
Al ameen super shoppe
10/6/16, 09:07 – PenDraw: ⚔🛡⚔ *യമാമയുദ്ധം* ⚔🛡⚔
പാർട്ട് 6
എന്താണ് അറബികൾ മലീഹയോട് പറഞ്ഞ ആ സത്യം!
ഇത്രയും കാലം മലീഹ അറിയാതിരുന്ന ആ സത്യം അറിയണമെങ്കിൽ മസൂദ് അവളെ വിട്ട് പോയ ദിജിലാതീരത്തുതന്നെ നമുക്ക് മടങ്ങിയെത്താം.
അതെ… അന്ന് ആ കച്ചവട സംഗത്തിനൊപ്പം ആടിപ്പാടി മസൂദും ബാഗ്ദാദിലേക്ക് അവരുടെ നിർബന്ധത്തിന് വഴങ്ങി ഒപ്പംകൂടി.
ബാഗ്ദാദിൽ ഒരു സ്ഥലമുണ്ട്.
ഷാത്തേ അറബ് എന്ന അറബികൾ പറയുന്ന ഒരു സ്ഥലം!
ആ സ്ഥലത്തിന്റെ പ്രത്യേകത എന്തെന്നുവെച്ചാൽ രണ്ടു് നദികൾ ഒഴുകി വന്നുചേരുന്ന അഴിമുഖമാണ്!
ഒരു ഭാഗത്തുനിന്ന് ദിജിലയും മറുഭാഗത്തുനിന്നു ഫുറാത്തും ഒരുമിച്ചു ചേരുന്ന സ്ഥലം അറബികൾ പേരിട്ടു വിളിച്ചിരുന്നത് ശാത്തേ അറബ് എന്നാണു.
ആ സംഗമ നദിയിലെത്തിയപ്പോൾ മസൂദ് പറഞ്ഞു എന്തു ഭംഗിയാണ് ഈ പുഴ കാണാൻ
നമുക്കൊന്ന് ഇറങ്ങി കുളിച്ചാലോ?
അപ്പോൾ സുഹൃത്തുക്കൾ പറഞ്ഞു ദേ… മസൂദേ…
രണ്ട് നദികൾ കൂടിചേർന്ന് ഒന്നിച്ചൊഴുകുന്ന സ്ഥലമാ ശാത്തെഅറബ്.
ഇവിടെ ഇറങ്ങിയാലെ ചുഴിയുണ്ടാകും.
പിന്നെ തിരിച്ചിങ്ട്ടു കേറലുണ്ടാവില്ല മസൂദേ.
അപ്പോൾ മസൂദ് പറഞ്ഞു
എടാ നിങ്ങൾക്കൊക്കെ മരണത്തെ പേടിയാണെടാ. ഒരു കാര്യം ചെയ്യാം.
ഞാൻ ആദ്യം ഇറങ്ങാം.
എനിക്കൊന്നും പറ്റിയില്ലെങ്കിൽ നിങ്ങളിറങ്ങൊ
എന്ന് ചോദിച്ച് മസൂദ് അവരുടെ വാക്കുകൾ ചെവികൊള്ളാതെ ശാത്തെഅറബിൽ ഇറങ്ങി.
മസൂദ് നീന്തികുളിച്ചിട്ടു പറഞ്ഞു ടാ… നിങ്ങൾ പറയുന്നപോലെ ഇവിടെ ഒരു പ്രശ്നവുമില്ലട്ടോ.
എടാ ഇറങ്ങി വാടാ.
പക്ഷെ അവരെല്ലാം പേടിച്ചു ഇറങ്ങാതെ നിന്നു.
പക്ഷെ മസൂദ് നീന്തി തിമർത്താടി വീണ്ടുംവീണ്ടും എല്ലാവരെയും വിളിച്ചുകൊണ്ടേയിരുന്നു.
അപ്പോൾ ചിലർക്ക് ഇറങ്ങാൻ തിടുക്കമായി.
അവർ ഇറങ്ങാൻ ഒരുങ്ങുമ്പോൾ അസാധ്യമായ ഒരു വല്ലാത്ത ചുഴിയിൽ മസൂദ് കുടുങ്ങി.
ആ ചുഴി അവനെ വട്ടം കറക്കി താഴേക്ക് കൊണ്ടുപോയി.
പിന്നെ പെട്ടെന്ന് പൊങ്ങിയപ്പോൾ അവൻ അലമുറയിട്ടു
ഏയ്… എന്നെ പിടിക്കെടാ..
പിന്നെവനെ കാണുന്നില്ല.
പിനീട് കുറച്ചുകൂടെ അപ്പുറത്തു പൊങ്ങി
വീണ്ടും അവൻ നിലവിളിച്ചു.
ഏയ്… എന്നെ…പി….
പിന്നെയും മുങ്ങി…
പക്ഷെ ജീവനിൽ കൊതിയുള്ള അവന്റെ സുഹൃത്തുക്കൾ അവനെ രക്ഷിക്കാനിറങ്ങിയില്ല.
പിന്നെ താഴ്ന്നുപോയ മസൂദ് പൊങ്ങിയില്ല.
കാത്തിരുന്നിട്ട അവസാനം വിവരം യമാമയിലറിയിച്ചു.
ദിവസങ്ങൾക്കുള്ളിൽ മുസൈലിമതുസമാമ പരിവാരങ്ങൾ സമേതം ഇറാഖിലെ ശാത്തെഅറബിന്റെ മണ്ണിലേക്ക് വന്നു.
ആ സംഗമനദിയുടെ പൂമുഖത്ത് സ്വന്തം മകന്റെ ജഡം തേടിനടന്നു.
പക്ഷെ കിട്ടിയില്ല.
ദിവസങ്ങൾക്കൊടുവിൽ ദിജിലാനദിയുടെ മറ്റൊരു തീരത്ത് മരിച്ചു ശവമായ് പൊങ്ങിയപ്പോൾ മസൂദിന്റെ ജീർണ്ണിച്ച ജഡവുമായി മുസൈലിമ യമാമായിലേക്ക് യാത്ര തിരിച്ചപ്പോൾ
ഈ സമയം ഇതൊന്നുമറിയാതെ ഉമാറയിൽ ആ പാവം പെണ്ണ് തന്റെ പ്രിയതമനേയും കാത്തിരിക്കുകയായിരുന്നു.
അതെ ആ കാട്ടറബികൾ മലീഹയോട് ചോദിച്ചു
നിന്റെ ഭർത്താവിന് സംഭവിച്ച ദുരന്തങ്ങൾ വല്ലതും നീ അറിഞ്ഞിരുന്നോ?
മലീഹ: ഇല്ല
അറബികൾ: എന്നിട്ടാണോ നീ യമാമായിലേക്ക് പോകുന്നത്.
അവിടെ പോയിട്ട് വല്ല്യ കാര്യമൊന്നുമില്ല.
നിന്റെ ഭർത്താവ് ഒരു കൊല്ലം മുന്പ് ശാത്തേ അറബ് എന്ന സംഗമനദിയിൽ മുങ്ങി മരിച്ചിരിക്കുന്നു എന്ന് തുറന്നടിച്ചപ്പോൾ ഒരലർച്ചയോടെ മലീഹ ബോധരഹിതയായ് കിടന്നു.
ഖൽബിൽ സഹതാപം തൊട്ടുതീണ്ടിയിട്ടില്ലാത്ത കാട്ടറബിവർഗം അവരുടെ പാട്ടിന് പോകുകയും ചെയ്‌തു.
ഈ സമയം ആബിദെന്ന ആ ചെറിയ കുഞ്ഞ് മരുഭൂമിയിലൂടെ മെല്ലെമെല്ലെ നടന്നു് നീങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഉദിച്ചു വരുന്ന വെയിൽ കാരണം മണൽ ചൂടാവാൻ തുടങ്ങി.
അപ്പോൾ ആ ബിദിന്റെ കാൽ പൊള്ളി.
കാൽ പൊള്ളിയപ്പോൾ ആ പാവം കുഞ്ഞു അവിടിരുന്നു
അപ്പോൾ അവന്റെ ആസനവും പൊള്ളി.
ആ ചുട്ടുപൊള്ളുന്ന മണൽതരിയിൽ എന്ത് ചെയ്യണമെന്നറിയാതെ ആബിദ് കിടന്നു പിടയുകയാണ്.
ആ സമയത്താണ് മരുഭൂമിയുടെ മറുഭാഗത്തുനിന്നു രണ്ടുപേർ നടന്നു വരുന്നത്.
——————————– 5
തന്റെ കുഞ്ഞിനെ മാറോട് ചേർത്തുപിടിച്ചു മലീഹ യമാമ ലക്ഷ്യംവെച്ചു യാത്ര തുടങ്ങി.
തന്റെ പ്രിയതമനെ കണ്ട് എല്ലാ സങ്കടങ്ങളും പറയാൻ അവൾക്ക് തിടുക്കമായി.
നീണ്ട യാത്രയാണ്.
രാവിലെ മുതൽ വൈകുന്നേ രം വരെ യാത്ര ചെയ്യും.
ഇരുട്ടായാൽ ഒട്ടകത്തെ എവിടെങ്കിലും മുട്ടുകുത്തിക്കും.
എന്നിട്ടു ആ മരുഭൂമിയിൽ വിശ്രമിച്ചു വീണ്ടും രാവിലെ യാത്ര തുടങ്ങും.
വാപ്പ കൊടുത്ത ഭക്ഷണം അൽപാൽപം കഴിച്ചു
കുഞ്ഞിന് പാലും കൊടുത്ത്
മലീഹ യാത്ര തുടങ്ങിയിട്ട് മൂന്ന് ദിവസം കഴിഞ്ഞു.
നാലാമത്തെ ദിവസം യാത്ര തുടങ്ങാൻ വേണ്ടി ആ പാവം പെണ്ണ് ഒട്ടകത്തെ നിർത്തിയിട്ട തന്റെ മകൻ ആബിദിനെ ഒട്ടക കട്ടിലിലേക്ക് വെച്ചിട്ട് ഈ വയസായ ഒട്ടകത്തിന്റെ മുട്ടിൻകാലിൽ ചവിട്ടിയിട്ട
മലീഹ കയറാൻ ശ്രമിക്കവേ
പെട്ടെന്ന് ഒട്ടകം ഒന്ന് ചെരിഞ്ഞു.
ഒട്ടകം ചെരിഞ്ഞപ്പോൾ ആബിദ് താഴേക്കു വീണു.
അവൻ വീഴുന്നത് കണ്ട മലീഹ അവനെ പിടിക്കാൻ ചാടി.
ആബിദ് വീണത് മണലിലേക്കായതുകൊണ്ടു അവനൊന്നും പറ്റിയില്ല.
പക്ഷെ മലീഹ വീണത് മരുഭൂമിയിലുണ്ടടാവുന്ന ഒരുതരം വെളുത്ത മൂർച്ചയുള്ള പാറകല്ലിലേക്കാണ്.
മലീഹയുടെ ശരീരമാസകലം
മുറിവ് പറ്റി.
വലത് കാൽമുട്ട് ആയത്തിൽ മുറിവായി.
അതൊന്നും കാര്യമാക്കാതെ ഓടിവന്നു വേഗം കുഞ്ഞിനെ വാരി എടുത്തു.
കുഞ്ഞിന് ഒന്നും പറ്റിയിട്ടില്ലെന്ന് കണ്ടപ്പോൾ വീണ്ടും ഒട്ട്ക്പ്പുറത്ത കയറ്റി.
എന്നിട്ടവൾ ഒട്ടകപ്പുറത്തേക്കു വലിഞ്ഞുകേറാൻ ശ്രമിക്കുമ്പോൾ താൻ വന്ന വഴി മുഴുവൻ രക്തമാണ്.
സൂക്ഷിച്ചു നോക്കിയപ്പോൾ വലതുകാൽ ആയത്തിൽ മുറിഞ്ഞിട്ടുണ്ട്.
തന്റെ കയ്യിലുള്ള ഷാൾകൊണ്ടു അവൾ കാൽമുട്ട് വരിഞ്ഞുകെട്ടി.
വീണ്ടും ഒട്ടകപ്പുറത്തേക്കു കയറി.
ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ച് മെല്ലെ തെളിച്ചു മരുഭൂമിയിലൂടെ വീണ്ടും അവൾ യ്മാമായിലേക്ക യാത്ര തിരിച്ചു.
അകലെ ഒരുപാട് ദൂരം വിശാലമായ മരുഭൂമിയാണ് കാണുന്നത്.
അതെല്ലാം യാത്രചെയ്ത് തീർക്കണം.
ഏകദേശം ഉച്ചയായപ്പോൾ തൂക്കിയിട്ട കാലിൽ നീർവന്നു വീർത്തു.
അസഹ്യമായ വേദന മലീഹക്ക് അനുഭവപെട്ടു.
മരുഭൂമിയിലെ ചൂടുള്ള കാറ്റ് അവളെ വല്ലാതെ തളർത്തി.
നന്നായിട്ട് പനി വരുന്നതുപോലെ അവൾക്കു തോന്നി.
ഒട്ട്കകട്ടിലിലേക്ക് അവൾ ചെരിഞ്ഞുകിടന്നു.
അവസാനം പനിവന്നു വിറക്കാൻ തുടങ്ങി.
മരുഭൂമി അവസാനിക്കുന്നില്ല.
വീണ്ടും ഒരുപാട് മുന്നോട്ട് പോയിക്കൊണ്ടിരിക്കണം അവൾക്ക്.
പനിയുടെ ശക്‌തി കൂടി അവളുടെ ബോധം പോയി.
ഒട്ടകം ഒരുപാട് സഞ്ചരിച്ചു.
എന്നിട്ടും തന്റെ ഏജമാനത്തി മുട്ട് കുത്താനുള്ള സിഗ്നൽ തരുന്നില്ല എന്ന് കണ്ടപ്പോൾ അവസാനം ഇടിഞ്ഞുപൊളിഞ്ഞ ഒരു കെട്ടിടത്തിന്റെ അരികിൽ വന്നിട്ട് ആ പാവം ജീവി താനേ മുട്ടുകുത്തി.
എന്നിട്ടും മലീഹ എഴുന്നേൽക്കിണില്ല എന്ന് കണ്ടപ്പോൾ ഒട്ടകം ഒന്നു കുലുങ്ങി.
കണ്ണുതുറന്ന് മലീഹ കണ്ടത് സൂര്യൻ പടിഞ്ഞാറേ ച്ചക്രവാളത്തിൽ
അസ്തമിച്ചിരിക്കുന്നു.
അവൾ മെല്ലെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു.
ഒരുകയ്യിൽ ആബിദിനെ എടുത്തു.
മറുകയ്യിൽ ഭക്ഷണപൊതിയുമെടുത്തു അവൾ കാൽ താഴേക്കു
വെച്ചതെയുള്ളൂ.
അസാധ്യമായ വേദനകൊണ്ട്
കാൽ നീർത്താൻ പറ്റിണില്ല.
അവൾ ഒട്ടകപ്പുറത്തുതന്നെ ഏറെനേരം ഇരുന്നു.
പിന്നെ ഒറ്റക്കാലിൽ ചാടിയിറങ്ങി ഒരുകാലിൽ ചാടിചാടി ആ ഇടിഞ്ഞ കെട്ടിടത്തിനകത്തേക്കു അവൾ നടന്നു.
കുഞ്ഞിനെ അവിടെ ഇരുത്തി.
കയ്യിലുള്ള ഷാൾ നിലത്തു വിരിച്ചു അവൾ അതിലേക്കു വീണു.
വീണതെ അവൾക്ക് ഓർമയുള്ളു അപ്പോഴേക്കും വീണ്ടും അവൾ ബോധരഹിതയായി.
ആ പാവം കുഞ്ഞ് വിശന്നിട്ട ഉമ്മയെ കുറെ തട്ടിനോക്കി.
മലീഹക്ക് ഒരനക്കവുമില്ല.
ഒടുവിൽ അബിദ് മലീഹയുടെ നെഞ്ചത്ത് കിടന്ന് ഉറങ്ങി.
അടുത്ത ദിവസം രാവിലെ ആബിദ് എഴുന്നേറ്റു മരുഭൂമിയിലൂടെ നടക്കാൻ തുടങ്ങി.
ആ കൊച്ചുകുഞ്ഞിന് എന്തറിയാനാ.
മലീഹ ബോധംവന്നു കണ്ണ് തുറന്നപ്പോൾ തന്റെ കുഞ്ഞ് ദൂരേക്ക് നടന്ന് പോകുന്നതാണ് കണ്ടത്.
അവൾ കുഞ്ഞിനെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ നാവിൽനിന്ന് ശബ്ദം പുറത്തേക്ക് വരുന്നില്ല.
തളർന്ന് കിടക്കുകയാണവൾ
ആ കുഞ്ഞ് നടന്ന് നടന്ന് അകലേക്കുപോയി.
ഏറെ കഴിയും മുൻപേ ബദുക്കളായ ഒരു കാട്ടറബിസംഗം അതുവഴി വന്നു.
അവർ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിനകത്തു ഒരു പെണ്ണ് കിടക്കുന്നത് കണ്ടു.
അവർ ഒട്ടകപ്പുറത്തുനിന്നും ഇറങ്ങി.
അവർ ചോദിച്ചു ഏ പെണ്ണേ എന്താ ഇവിടെ കിടക്കുന്നത്?
എഴുന്നേറ്റുപോ.
മലീഹ പറഞ്ഞു ഞാൻ ഒട്ടകപ്പുറത്തുനിന്നും വീണിട്ട് പരിക്ക് പറ്റിയിട്ടു കിട്ടക്കാണ്.
അറബികൾ: നീ എങ്ങോട്ടാ പോകുന്നത്?
മലീഹ: ഞാൻ യമാമയിലേക്ക് പോകാണ്.
അറബികൾ: യമാമയാണോ നിന്റെ നാട്?
മലീഹ: അല്ല. ഇറാഖിലെ ഉമാറയാണ് എന്റെ നാട്
അറബികൾ: പിന്നെന്തിനാണ് നീ യമാമയിൽ പോകുന്നത്?
മലീഹ: എന്റെ ഭർത്താവായ മസൂദ്ബിനുമുസൈലിമയുടെ വീട്ടിലേക്ക.
ഇത് കേൾക്കേണ്ട താമസം യമാമാക്കാരായ കാട്ടറബിസംഗം പരസ്‌പരം മുകത്തോടുമുഖം നോക്കി!
എന്നിട്ടവർ ചോദിച്ചിച്ചു മോളേ ഞങ്ങളൊക്കെ യമാമകാരാണ്.
നിന്റെ ഭർത്താവ് മുസൈലിമയുടെ മകൻ മസൂദ്തന്നെയാണോ?
മലീഹ: അതെ!
അറബികൾ: നിന്റെ ഭർത്താവ് നിന്നെ വിട്ടുപിരിഞ്ഞിട്ട് എത്രകാലമായി?
മലീഹ: ഏകദേശം ഒരു കൊല്ലത്തിലേറെയായി.
അറബികൾ: മസൂദിനെ കുറിച്ച് പിന്നെ നിനക്കൊരു വിവരവും കിട്ടിയിട്ടില്ലേ?
മലീഹ: ഇല്ല.
അറബികൾ: എന്നിട്ടാണോ നീ യമാമായിലേക്കു് പോകുന്നത്?
അവിടെ പോയിട്ട് നിനക്കൊരു കാര്യവുമില്ല.
ഖൽബിൽ അലിവ് തൊട്ട് തീണ്ടിയിട്ടില്ലാത്ത കാട്ടറബിവർഗം ഒരു മുഖവുരയുമില്ലാതെ അവളോടൊരു സത്യം വിളിച്ചുപറഞ്ഞു!
മലീഹ അതുകേട്ട് ഒരലർച്ചയോടെ ബോധരഹിതയായി വീണു!
Continue reading “യമാമയുദ്ധം (PART-1)” →